Sunday, February 17, 2013

വെറുതെയെങ്കിലും.





















ഇരമ്പിയാര്‍ക്കുന്ന കടലിന്റെ -
നടുവിലാണ് നാമെന്നറിയാം , എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മധുരമൂറുന്നവയല്ല എന്നറിയാം
എങ്കിലും നമുക്കിടയില്‍ മൊഴികള്‍
പൂട്ടി വയ്ക്കാതിരിക്കുക..

അകലമുന്ടെങ്കിലും ഇടയ്ക്കിടെ പുല്‍കുന്ന-
തിരകളെ നോക്കുക
നുരയും പതയുമൊന്നിച്ചു ചെന്ന് കരയെ പുല്‍കി
സായൂജ്യമടയുവാന്‍ വെമ്പുന്ന
രണ്ടാത്മാക്കളെപ്പോലെ..
പിന്നെയും കിതച്ചു കൊണ്ടാര്‍ത്തു -
പായുന്ന ജല രാശിയെ നോക്കുക...
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..


ഇഴ പൊട്ടിയലയുന്ന പട്ടങ്ങള്‍ പോലെ -
ഏതോ വെളിച്ചം തേടി നീങ്ങുന്ന
നൌകകളെ നോക്കുക..
നമുക്കിടയില്‍ ഇടറുമോച്ച പോലെ നീങ്ങുന്ന
തിരകളെ വരിഞ്ഞു മുറുക്കി ;
അവ തീരമനയുന്നത്‌ കാണുക..
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

എത്ര പാറ്റിക്കൊഴിച്ചിട്ടും പിന്നയൂം -
മണല്‍തരികള്‍ കയ്യില്‍ തടയുന്നുവെന്നറിയാം
എത്ര തുഴഞ്ഞിട്ടും നമ്മുടെ കൈകള്‍ -
പുറകിലേക്ക് വളിക്കുകയാണീ തിരകളെന്നറിയാം ...
നമുക്ക് താണ്ടാന്‍
കടലാനന്തമെന്നറിയാം ...

കടല്‍ പിളര്ന്നീടുമോ ?
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മാനത്ത് കരിങ്കാര് കോപ്പു കൂട്ടി -
തുടങ്ങുന്നുന്ടെന്നരിയാം....
കടല്‍ക്കാക്കകള്‍...നമുക്ക് മുന്നേ
പറന്നു ചേക്കേറുവാന്‍ വെമ്പുന്നുന്ടെന്നരിയാം
ആര്‍ത്തലച്ചു പേമാരി നമുക്ക് മുന്നേ -
പെയ്തു തോരുന്നുണ്ടെന്നരിയാം.. ; എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

തിരകളില്‍ പൊങ്ങിയും താണും
ചുഴികളില്‍ വീനുഴറിയും
നാമൊരു തീരമെതുമ്പോഴരിയാം
കടല്‍ സഞ്ചാരികളൊക്കെയും
എത്തിചേരുന്നത് ഒരേ മുനംബിലാണെന്ന്--
പ്രത്യാശയുടെ സൂര്യനപ്പോഴേക്കും
അസ്തമിച്ചു തുടങ്ങിയിരിക്കും

എങ്കിലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..!!

- ദീപു മേലാറ്റൂര് 28-02-2012‍

No comments: