Sunday, January 19, 2014

ഓര്മ വരാന്ത


കാലം മായ്ക്കും പലതും
മാറ്റം അനിവാര്യവും
പക്ഷെ
ചിലത് ഓര്ക്കാതെ വയ്യ

ഒരു വരാന്തയുടെ
ഒന്നേ കാൽ മീറ്റർ വീതിക്കുള്ളിൽ ...
മുക്കാൽ മതിലും ചാരി
തൊണ്ണൂറു ഡിഗ്രീ
നേര്ക്കാഴ്ച്ചയുടെ
അകലം എത്രയെന്ന്
ഇനിയും നമുക്ക്
മനസിലായിട്ടില്ല

പറഞ്ഞിട്ട് കാര്യമില്ല
മാര്ച്ച് പലതു കഴിഞ്ഞു

അവിടെ വരാന്തയിൽ
പുതിയ കോണ്ക്രീറ്റ്
വിരിച്ചുവത്രേ

ചുവരുകളിൽ ചോപ്പ് നിറം
കുറഞ്ഞു വരുന്നത്രേ

പരിഷ്കാരത്തിന്റെ
വര്ണ്ണം പൊലിക്കുന്ന
വലിയ വൃത്തങ്ങളും വരകളും
മറ്റും ഏറ്റെടുത്തിരിക്കുന്നുവത്രേ

പ്രണയത്തിന്
പഴയ മുദ്രാവാക്യങ്ങളുടെ
ചുവപ്പില്ലായിരിക്കണം
അല്ലേ

ബെഞ്ചും ഡസ്കുമൊക്കെ
ആശാരിമാർ വന്നു
ചിപ്പുളി വീശി
മിനുക്കിയത്രേ

എത്രയെത്ര
ലവ് ആൻഡ്‌ ലവ് ഒൻലികൾ
മാഞ്ഞു പോയിരിക്കണം

നമ്മൾ മനസിന്റെ ഡസ്കിലും
കോറിയിട്ടത്‌ നന്നായി
അല്ലെങ്കിൽ അതും അവര്
മായ്ച്ചു കളഞ്ഞേനെ

അധികമാരും ഓർക്കാത്ത
പുറകിലെ വഴി മാത്രം
അത്ര പുരൊഗമിചിട്ടില്ലത്രെ
ഭാഗ്യം
അവിടല്ലേ നമ്മുടെ
മുക്കാൽ ഭാഗം ഓര്മകളും

ദീപു മാധവൻ 12-11-2013

മരണശേഷം

 

മരണത്തിനും മണമുണ്ടോ
മരണ യാത്രക്ക്നല്ല മണമുണ്ട്
നല്ല ചന്ദനം
നല്ല രാമച്ചം
നല്ല സാംബ്രാണി
നല്ല കുന്തിരിക്കം
നല്ല അത്തർ
എന്ത് പുകച്ചിട്ടെന്ത്
എന്ത് പൂശിയിട്ടെന്ത്
എവിടെയൊക്കെയോ ഉതിരുന്ന
കണ്ണീരിനു മാത്രം
ഒരേ നിറം
ഒരേ രുചി

അതാണ്‌ ആരും അറിയാതെ പോകുന്ന
മരണത്തിന്റെയും
യഥാർത്ഥ സുഗന്ധം

ദീപു മാധവൻ 27-11-13

പുതുവത്സരാശംസകൾ

ഡിസംബര് കൊഴിഞ്ഞു വീഴുകയാണ് എവിടെയൊക്കെയോ ഒരുപാടോർമകൾ ബാക്കിയാക്കി ഒരു മെഴുകുതിരി പോലെ ഉരുകി തീരുന്ന ഡിസംബറിൽ വർഷങ്ങൾ പുറകിൽ കഴിഞ്ഞു പോയ ഒരു ഡിസംബറിന്റെ ഓര്മ കുറിക്കട്ടെ.

കുറിക്കാൻ കാരണമുണ്ട് വർഷങ്ങൾക്കിപ്പുറം ഇന്നലെ നമ്മുടെ കഥാ നായിക പറഞ്...ഞൊരു വാചകം " That day god has reputed you to save me... "

എങ്ങിനെ കൂട്ടിയാലും ഒരു ആര് കൊല്ലം പുറകിലായിരിക്കണം മുകളിൽ ആകാശം താഴെ ഭൂമി എന്നും പറഞ്ഞു പറന്നു നടക്കുന്ന കൊച്ചിൻ ജീവിതത്തിനിടയിൽ നാട്ടിലേക്കുള്ള ഒരു നേത്രാവതി ട്രെയിൻ യാത്രയിലാണ് ഞാനും എന്റെ സുഹൃത്തും നമ്മുടെ കഥാ നായികയെ പരിചയപ്പെടുന്നത്.

ട്രെയിൻ യാത്രകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ കഥകൾ ഒരുപാടുണ്ട് പക്ഷെ ഈ യാത്രയിൽ അന്ന് ഞാനും അവനും പിന്നെ അവിടിവിടെ കുറച്ചു അപരിചിതരും നേത്രാവതി ആയതു കൊണ്ട് ഒന്ന് രണ്ടു ഹിന്ദിക്കാരും ഉണ്ട്. നമ്മുടെ നായിക ഞങ്ങളുടെ കംബര്ട്ട്മെന്റ്റ്ൽ രംഗ പ്രവേശം ചെയ്യുന്നത് ആലുവയിൽ ആണെന്നാണ്‌ എന്റെ ഓര്മ, സ്വാഭാവികം നമ്മൾ നമ്മുടെതായ രീതിയിൽ ശ്രദ്ധ ക്ഷണിക്കൽ തുടങ്ങി നമ്മളെ ശ്രധിക്കുന്നില്ലെങ്കിൽ പോലും.

അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിൽ നമ്മുടെ ഭാഗ്യത്തിന് ഏതോ ഒരു ഹിന്ദിക്കാരൻ ലഗ്ഗേജ് വച്ചതിനെ ചൊല്ലി ഈ കുട്ടിയുമായി ഉടക്കുന്നു, ഞങ്ങൾ രണ്ടാളും ചെവിയിൽ കുശു കുശുക്കുന്നു ഹിന്ദി അറിയാൻ പാടില്ലാഞ്ഞിട്ടു കൂടി ഞങ്ങളുടെ ധാര്മിക രോഷം തിളച്ചു പൊങ്ങി, ക്യാ ഹുവാ.... ഇവിടെ .... എന്നും പറഞ്ഞു ഞങ്ങൾ ഈ ഹിന്ദിക്കാരനുമായി തര്ക്കതിലായി ( ഞങ്ങളുടെ ഹിന്ദി ടയലോഗ്സ് ഒക്കെ അത്രക്കും മ്യാരകം ആയതു കൊണ്ടാവണം അയാള് നമ്മളെ വിട്ടു ) അങ്ങനെ ആ പ്രശ്നം തീര്ന്നു പരിചയപ്പെടൽ എന്ന പാലം നമ്മൾ പണിഞ്ഞു കഴിഞ്ഞു.

ചുറ്റും നോക്കി കോളർ ഒക്കെ ഒന്ന് പൊക്കി എല്ലാരേം നോക്കി തിരിച്ചു സീറ്റിൽ വന്നിരുന്നു ആ സ്ഥിതിക്ക് ഒന്ന് സംസാരിച്ചു നോക്കണമല്ലോ അങ്ങനെ സംസാരിച്ചു പരിചയപ്പെട്ടു വന്നപ്പോൾ അയൽവാസികൾ ആയി വരും കൂട്ടുകാരന്റെ ജൂനിയർ ആയി പഠിച്ചതും ആണ് അങ്ങനെ നല്ല കൂട്ടായി വീണ്ടും കാണാം എന്ന് പറഞ്ഞ് രണ്ടു കൂട്ടരും പിരിഞ്ഞു, ഇത് കഥയുടെ ആദ്യ ഭാഗം.

രണ്ടാമത്തെ ഭാഗം ഇങ്ങനെ തുടങ്ങാം , വീട്ടില് വരാത്ത ഒരു ഞായറാഴ്ച നാട്ടിൽ വന്നു തിരിച്ചു പോകാൻ ( അതിന്റെ കാരണം വേറെ ഒരു കഥ അത് പിന്നെ പറയാം ) വളരെ മൂകമായ ഒരു സായാഹ്നം... അങ്ങാടിപ്പുറം സ്റ്റെഷനിൽ, ചില മടങ്ങലുകൾ അങ്ങിനെയാണ് എന്തൊക്കെയോ മറന്നു വെച്ച് പോകും പോലെ യാത്രകളിലെല്ലാം അങ്ങിനെ ഒരു തോന്നൽ എപ്പോഴും ഉണ്ടായിരുന്നു.

ഞാനങ്ങനെ നീണ്ടു നിവര്ന്നു കിടക്കുന്ന പാളങ്ങളെ നോക്കി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നില്ക്കുകയാണ് അങ്ങ് ദൂരെ നിന്നും നമ്മുടെ നായിക അനിയനെന്നു തോന്നിക്കുന്ന ഒരു പയ്യന്റെ കൂടെ നടന്നു വരുന്നു. കണ്ടു ചിരിച്ചു അനിയനെ പരിചയപ്പെടുത്തി പിന്നെയും ഇത്തിരി എന്തൊക്കെയോ സംസാരിച്ചു ട്രെയിൻ വരുന്നുണ്ട് ഷോർണൂർ എറണാകുളം പസ്സെന്ജർ രണ്ടാളും ഒരേ കമ്പാർട്ട്മെന്റിൽ തന്നെ കയറി രണ്ടിടത്തായി സീറ്റ് കിട്ടി യാത്ര തുടങ്ങി മിനുട്ടുകൾ മണിക്കൂറുകൾ കീറി മുറിച്ചു കൊണ്ട് ട്രെയിൻ പാഞ്ഞു കൊണ്ടേ ഇരുന്നു.

ഇടപ്പള്ളി എത്തിക്കാണും നോർത്തിൽ ഇറങ്ങാനുള്ള ഞാൻ വാതിലിനടുത്ത് പുറത്തേക്കു നോക്കി നിൽക്കുമ്പോൾ പുറകിൽ നിന്നും അവളെന്നെ വിളിച്ചു ഒന്ന് രണ്ടു വാചകങ്ങൾ മുഴുമിപ്പിക്കും മുന്പ് ആൾ കുഴഞ്ഞു വീണു... തല പുറത്തേക്കിട്ടു കാറ്റും കൊണ്ട് നിന്ന ഞാൻ തലയ്ക്കു വല്ല പോസ്റ്റും കൊണ്ട പോലെ സ്റ്റക്ക് ആയി...!! എന്ത് ചെയ്യണം എന്നറിയില്ല ആളുകളൊക്കെ എന്നെ നോക്കുന്നു കൈയും കാലും അനങ്ങുന്നില്ല എങ്ങിനെയോ അടുത്തൊരു ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു പുള്ളിക്കാരി കുറച്ചു വെള്ളം ഒക്കെ മുഖത്ത് തളിച്ച് സീറ്റിലേക്ക് കിടത്തി ഈ കുട്ടി തന്റെ ആരാ എന്താ ഇന്ടായെ എന്ന് ആവര്തിചാവര്തിച്ചു ചോദിച്ച ഒരു താടിക്കാരനോട് ഞാൻ പറഞ്ഞ മറുപടി എന്താണെന്ന് എനിക്കെ അറിയില്ല പക്ഷെ പിന്നെ അയാളെ കണ്ടില്ല ഓണത്തിനിടക്കാന് അവന്റെ പുട്ട്.

ട്രെയിൻ നോര്ത്ത് അടുക്കുന്നു ആളുകളൊക്കെ ഇറങ്ങാനുള്ള തിരക്കിൽ ആ ചേച്ചി മോനെ ഞാൻ ഇറങ്ങുവാ എന്നും പറഞ്ഞ് സ്കൂട്ടായി റൂമില നിന്നും മേറ്റ് ഞാൻ വന്നിട്ട് എവ്ടോ പോകാൻ നിക്കുവാ അവന്റെ കോൾ ആളുകളൊക്കെ എന്നെ തുറിച്ചു നോക്കി ഇറങ്ങി പോകുന്നു ആ ട്രെയിനിൽ ഞാൻ ഒറ്റക്കായ പോലെ ഒരുപാട് ചിന്തകള് ഒരുപാട് വാർത്തകൾ ഒക്കെ മനസ്സില് കടന്നു പോയി പിന്നെ ഒന്നും നോക്കിയില്ല ആരോടും ഒന്നും പറഞ്ഞുമില്ല എവിടുന്നോ കിട്ടിയൊരു ധൈര്യം വച്ച് താങ്ങി എടുത്തു ഓട്ടോക്കാരുടെ തുറിച്ചു നോട്ടത്തിനിടയിൽ ഒരു ഓട്ടോയിൽ കയറി ഫോണിൽ നിന്നും ആളുടെ റൂം മേറ്റിന്റെ നമ്പർ തപ്പി കാര്യം അറിയിച്ചു പറഞ്ഞ് തന്ന വഴിയിൽ കൊണ്ട് പോയി ഏല്പ്പിച്ചു , ആരോ ചോദിക്കുന്നുണ്ടായിരുന്നു ഓട്ടോയുടെ കാശ്....
ഞാൻ ഇത്രയും നേരം അനുഭവിച്ച ടെൻഷൻ ഇപ്പോഴാണ് പെങ്ങളെ തീര്ന്നത് ഒന്നും വേണ്ട എന്നും മറുപടി കൊടുത്തു എന്റെ നമ്പറും കൊടുത്തു നേരെ റൂമിലേക്ക്‌ വിട്ടു.

അപ്പോഴും എന്റെ കയ്യുടെയും കാലിന്റെയും വിറയൽ നിന്നിട്ടില്ലായിരുന്നു പിറ്റേന്ന് എനിക്കൊരു കോൾ വന്നു അതവളായിരുന്നു ഞാൻ സംഭവിച്ചതൊന്നും കേള്ക്കുന്നില്ലായിരുന്നു എനിക്കെന്തോ വല്ല്യ സന്തോഷം തോന്നി അത് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു. ഇന്നലെ ചാറ്റ് ബോക്സിൽ ഈ വരി കണ്ടപ്പോൾ എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കുന്നു കഴിഞ്ഞു പോയ ഒരുപാട് കഥകളുടെ കൂടെ എന്നും ഒര്ക്കാവുന്ന ഒരു കഥ. എവിടെയോ ഇരുന്നു കുടുംബത്തോടൊപ്പം എന്നെയും ഓര്ക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം, ഈ സ്നേഹം സൗഹൃദം ഇനിയുമുയരെ പറക്കട്ടെ.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

കവേ നിനക്ക്



ബന്ധങ്ങളുടെ
വില..!!

ആ ദീർഘനിശ്വാസം
എന്തിനോ
എന്നെ പൊള്ളിക്കുന്നു
...
കൂട്ടുകാരാ
വാക്കൊന്നിനു
നൂറു പണത്തൂക്കം
തൂക്കി അളക്കാൻ
പൊന്നല്ലല്ലൊ

എങ്കിലും പൊന്നിനെക്കാൾ
തിളക്കുമുണ്ടാകണം
മൂല്യമുണ്ടാകണം
ഓർമകളിൽ നീ എന്നുമുണ്ട്

നീയിതു പറയുമ്പോൾ
അകമേ
നിറയുന്നോരീ
മൌനത്തിനുള്ളിൽ
നിറയെ
ചോദ്യങ്ങളാണ്

ഒന്നിൽ
നിന്നോന്നിലേക്ക്
എന്നിൽ നിന്നും
നിന്നിലേക്ക്‌

എന്നിങ്ങനെ
പടര്ന്നു നീങ്ങുന്ന
ഒരായിരം
ചോദ്യങ്ങൾ

ചോദ്യങ്ങൾക്കൊക്കെ
മറുപടി കുറെയേറെ
ഓർമകളിൽ
നീ ഇന്നുമുണ്ടെന്നത് മാത്രം

ഈ ഘനീഭവിച്ച
മൌനത്തിനുള്ളിൽ
നിന്നും
എത്ര ദൂരം
നാം സഞ്ചരിക്കണം

നമ്മുടെ പഴയ
ദിന രാത്രങ്ങളുടെ
മങ്ങിയ വെളിച്ചത്തിലേക്ക്
കവികളെ കവിതകളെ
രുചിച്ചു തള്ളിയ
വൈകുന്നെരങ്ങളിലേക്ക്

ഉറക്കെ പാടി
വെളുപ്പിച്ച രാവുകളിലേക്ക്
നീ വരും
നമ്മൾ പഴയ തട്ടകത്തിൽ
ഒരുമിച്ചിരുന്നു പാടും
മറന്നിരുന്നില്ലെന്നു മാത്രമല്ല
മറക്കുകില്ലോരിക്കലും

സ്വന്തം ദീപു - 19-11-14

നിന്റെ വാക്കുകൾ


 നിന്റെ
വാക്കുകൾ

ചിലപ്പോൾ
വെടിയുണ്ടകളെ പോലെ
ആണ്
നിന്റെ ...
വാക്കുകൾ

നെഞ്ചിൽ തറച്ചു
പിന്നെ
ഒന്നു കൂടെ തിരിഞ്ഞു
പല വഴി ചിതറി
പലയിടത്തായി
ലക്‌ഷ്യം
കാണുന്നവ

ഒരു മറുപടിക്ക് പോലും
സമയം കൊടുക്കാതെ
തുളച്ചു കേറുന്നവ

നെഞ്ചിലെ
സുരക്ഷിതത്വം
തേടി വരുന്ന
അവയോടാനെനിക്കേറ്റം
ഇഷ്ടം

പിന്നെയുമുണ്ട്
മെല്ലെ മെല്ലെ
എന്നിലെക്കാഴ്ന്നിറങ്ങുന്ന
വേരുകൾ
പോലെയുള്ള
ചിലവ

ഒരു
ചിലമ്പലോടെ മാത്രം
ചെവിയിൽ മൂളുന്ന
പോൽ ചിലത്

ഇളം
കാറ്റ് പോലെ
കുളിരായി
തഴുകി
ചിലത്

അങ്ങിനെ
നോക്കിയാൽ
പറഞ്ഞു തീരില്ല

ഇണക്കത്തിലും
പിണക്കത്തിലും
പരിഭവത്തിലും
വാശിയിലുമൊക്കെ
നിന്റെ വാക്കുകൾ
പലതാണ്

പക്ഷെ
ഒക്കെയിലുമൊരിത്തിരി
സ്നേഹം പുരട്ടാൻ
നീ മറക്കാറില്ല
എന്നത് തന്നെയാകുന്നു
എന്നും നിന്നെ
കാതോര്ക്കാൻ
ഞാനിഷ്ടപ്പെടുന്നതും

- ദീപു മാധവൻ 19-01-2014

പ്രണയത്തിന്റെ ഋതുക്കൾ

പ്രണയത്തിന്റെ ഋതുക്കൾ
എന്നൊരു പുസ്തകം
എഴുതണമെന്നുണ്ട്.

'അത്ര' എഴുത്ത്
വശമില്ലാത്തത് കൊണ്ട്
അല്ലെങ്കിൽ 'അതിനുമാത്രം'
ധൈര്യമില്ലാത്തത് കൊണ്ട്
അതിനു തുനിഞ്ഞിട്ടില്ല
...
എന്നെങ്കിലും
ഞാൻ എഴുതുമെങ്കിൽ
സ്വന്തമാക്കാൻ
കഴിയില്ലെന്നറിഞ്ഞിട്ടും
പ്രണയത്തിന്റെ
നിന്റെയീ ഭ്രാന്തിനെ,
എന്നിലേക്കടുക്കുന്ന
വാക്കുകളോട് പോലും
ഇവനെന്റെ മാത്രമാണെന്ന് പറഞ്ഞ്
നീ കാണിക്കുന്ന
അസൂയയെ
അസ്വസ്ഥതയെ
എന്ത് തലക്കെട്ടിൽ ഉൾപ്പെടുത്തണം
എന്നതാണ് ഇപ്പോൾ കുഴക്കുന്ന
മറ്റൊരു സമസ്യ.

ഓർമകളിൽ ഉറക്കി കിടത്തിയ
പ്രണയങ്ങളെപ്പോലെ
ആവില്ല നിന്റെയീ ഭ്രാന്ത്
എന്നോർക്കുമ്പോൾ എനിക്കും
ഭ്രാന്ത് പിടിക്കുന്നു
പ്രണയം ഇടക്കെങ്കിലും
ഒരു ഭ്രാന്ത് തന്നെ.

ദീപു മാധവൻ - 08-01-2014