Wednesday, October 17, 2007

ബലി

സത്യത്തില്‍
ഇതു തിരിച്ചറിഞ്ഞപ്പോള്‍-
സമയം ഏറെ വൈകിയൊ
എന്നറിയില്ല

ഒന്നുമില്ല, എങ്കിലും
ഒന്നുമില്ലാതില്ല

എന്റെ പ്രണയം
നിന്റെ കണ്ണുകള്‍ക്കുള്ള
‘മാലാഖയുടെ’ ബലിയായിരുന്നു

അന്നു നീ എന്നൊടു മന്ത്രിച്ച-
മാലാഖയുടെ സമ്മാനമായിരുന്നില്ല

അങ്ങനെയാണെങ്കില്‍
നീയല്ലെ ഇന്നെന്റെ-
വിരലുകള്‍ നിയന്ത്രിക്കുവാന്‍
എനിക്കു സാമിപ്യം നല്‍കെണ്ടത്...

02.04.07 - ദീപു മേലാറ്റൂര്‍
തിങ്കള്‍

Thursday, October 11, 2007

ഒരു ചോദ്യം ഒരുത്തരം


അവനൊരു നാള്‍ ചോദിച്ചു


എങ്ങിനെ ഞാന്‍ മറക്കും ? എനിക്കു മറക്കുവാന്‍ കഴിയുന്നില്ല....

അല്ലെങ്കിലും പലതും മറക്കുവാന്‍ അവനു പണ്ടെ കഴിയില്ലായിരുന്നു. പിന്നെ അതിനു കുറെ ശ്രമിച്ചു ഉറക്കമിളച്ച്.

മണിക്കൂറുകള്‍ക്കു നിമിഷത്തിന്റെ വിലയില്ലെന്നും, ചിലപ്പോള്‍ നിമിഷത്തിനു മണിക്കൂറിന്റെ വിiലയുണ്ടെന്നും അവനാദ്യമായി മനസ്സിലാക്കുന്നതിനു കാരണം അവളായിരുന്നല്ലൊ..

താഴിട്ടു പൂട്ടുവാനും തോന്നുംബോള്‍ തുറക്കാനും മുഖം വീര്‍പ്പിചു കുറെ നടന്നു പിന്നെ വീണ്ടും വെളുക്കെ ചിരിക്കാനും ഒന്നുമല്ല അവന്‍ ഉദ്ദേശിച്ചിരുന്നത്... അല്ലെങ്കിലും അവന്റെ ഉദ്ദേശങളെക്കുറിച്ഛ് തീരുമാനങളെക്കുറിച്ച് ആര്‍ക്കും ഒരു മുന് ധാരണയുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല എന്തിനു അവള്‍ക്കുപോലും...

പല കാര്യങളും പലതിനും മീതെയാണെന്നു അവന്‍ മനസ്സിലാക്കിയപ്പോഴെക്കും സൂര്യന്‍ അങു പടിഞ്ഞാറ് അസ്തമിക്കാന്‍ പോവുകയായിരുന്നു.

ആലോചിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. അവന്‍ വീണ്ടും ചോദിച്ചു ... ഞാന്‍ ചോദിച്ചത്...

അപ്പോള്‍ അവള്‍ അവസാനത്തെ ബസ്സിന്റെ അരികിലേക്കു നടക്കുകയായിരുന്നു. അവന്‍ സംശയിച്ചു ഒന്നും മിണ്ടാതെ പോവുകയാണോ... പെട്ടന്നു അവള്‍ തിരിഞ്ഞു നിന്നു എന്നിട്ടു പറഞ്ഞു....

ഇനി..യൊരു..ജ..ന്മം മനു..ഷ്യ..രായുണ്ടെ..ങ്കില്‍ ..... അന്ന് ..................


അവന്‍ ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു ...ഇനിയുമൊരു........................

അവള്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒന്നു കൂടി തിരിഞ്ഞ് അവനെ നോക്കി. അപ്പോള്‍ അവളുടെ നിഴല്‍ അവന്റെ അടുത്തെക്കു നടന്നകലുകയായിരുന്നു....

അവന്‍ അവന്റെ പ്രാണനേയും......


18.11.06 - ദീപുമേലാറ്റൂര്‍

ശനി

ie...!!!

ജീവിതമെന്ന സാഗരം
അതില്‍
തീരം തേടിയലയുന്ന-
നാവികന്‍
- മനുഷ്യന്‍
വാക്കുകള്‍
ചിന്താശകലങള്‍
ഭാവന
കൊളാഷ് ചെയ്യുന്നവന്‍
- കവി
വര്‍ണ്ണങള്‍
നെഞ്ചിലെ ഉമിനീരു ചാലിച്ചു
കടലാസിലെഴുതിയവന്‍
അവന്‍...
- ചിത്രകാരന്‍
അധര്‍മ്മത്തിനെതിരെ
ശബ്ദമുയര്‍തിയവന്‍
അസമത്വത്തില്‍-സമത്വം
സ്വപ്നം കണ്ട്
മുഷ്ടി ചുരുട്ടിയവന്‍ അവന്‍
- വിപ്ലവകാരി
സങ്കടത്തില്‍
സന്തോഷത്തില്‍
താങ്ങായി ആശ്വാസമായി
നിന്നവന്‍...
- കൂട്ടുകാരന്‍
സ്വപ്നം കണ്ടവര്‍
ചില്ലു ഗ്ലാസിനിടയില്‍
മുഖം നോക്കിയവര്‍
ചില്ലു തകര്‍ന്നു ഹ്രദയം മുറിഞ്ഞവര്‍
ചില്ലുകള്‍ വാരിക്കൂട്ടി
കൊട്ടാരം പണിഞ്ഞവര്‍....
ഇവര്‍....
- കമിതാക്കള്‍
..............................................നിര്‍വചനങളൊ ? അല്ല പിന്നെ വലിയ കണ്ടുപിടുത്തങളൊ ? അല്ലേയല്ല...പിന്നെ ???
കാലചക്രം നിര്‍ത്താതെയോടുന്ന
നിയോണ്‍ വിളക്കുകള്‍ ചിമ്മാതെ കത്തുന്ന..... ഈ വഴിയോരം... പകര്‍ന്നുതന്ന ഈ മഞ്ഞ വെളിച്ചത്തില്‍....കുറെ...വിടുവാത്തരങള്‍.....
ഒരു യാത്രയുടെ ഓര്‍മ്മക്ക്....
കണ്ടതേറെ...അറിഞ്ഞതേറെ
ഇനി വരുന്നതോ...അതിലേറെ......

15.11.06 ദീപുമേലാറ്റൂര്‍

Tuesday, October 9, 2007

എന്റെ പഞ്ചവര്‍ണക്കിളി...

ആദ്യമായ്
ഞാനെന്നെയറിഞ്ഞത്
നിന്നിലൂടെയാണ്
നിന്റെ കണ്ണുകളിലൂടെയാണു
ഞാന്‍ സ്വപ്നം കണ്ട
നീലകാശത്തിലേക്കുയാത്ര പോയതും....

നിന്റെ വാക്കുകളില്‍
‍നിന്റെ പുഞ്ചിരിയില്‍
‍സ്വപ്നങള്‍ കണ്ടു കൊതി തീരും വരെ
നിദ്രയെ ഹനിച്ചു നിലാവിനെ പുല്‍കിയതും
അതും നിന്നിലൂടെ...

ഇന്നും ഭൂതകാലത്തിലേക്കു
തിരിഞ്ഞു നോക്കിടാതെ
കഴിഞ്ഞ നിമിഷങളെ-
പടിയടച്ചിറക്കുവാന്‍
‍ഓരോ ദിനവും വെറുതെ ശ്രമിക്കുന്നതും
നിന്നിലൂടെ...നിന്നോര്‍മകളിലൂടെ...

വാക്കുകള്‍ നിമിഷങള്‍‍
‍കത പറഞ്ഞു നിര്‍ത്തിയേടത്തു നിന്നും
വീണ്ടും തുടങുവാന്‍
തൂലിക വരണ്ടു, വിറളി വെളുത്തൊരുപാടു
കരഞ്ഞതും നിന്നെയോര്‍ത്ത്....

എനിക്കൊരു ജീവിതമല്ലെയുള്ളൂ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍...
അതു നിനക്കായിരിക്കുമെന്നു...നീ
ചൊല്ലിയപ്പോള്‍...കരളുരുകി...പുറത്തു-
വന്ന ലാവക്കും അതേ രുചിയായിരുന്നു...
ഉപ്പു രസം..

ഓര്‍മകളുടെ ഇരുട്ടില്‍ ഇന്നും
ഞാന്‍ തപ്പിത്തടഞ്ഞു തിരഞ്ഞതും..
തല്ലിയലചു വീണു കാല്‍മുട്ടില്‍-
രക്തം പുരണ്ടു മടങിയതും-
അതും നിന്നെ തിരഞ്ഞപ്പോഴായിരുന്നു..

മനസിലെ വെള്ളിക്കൊട്ടാരത്തില്‍
‍താഴിട്ടു പൂട്ടിയ-
എന്റെ പന്ച വര്‍ണക്കിളി
ഇന്നെന്നെ വിട്ടു പറന്നു പോകുന്നു...
കാലമേ നീ തന്നെ സാക്ഷി....

ഈ കൊട്ടാരത്തില്‍ ഒരുപാടു നാള്‍
മിഴി ചിമ്മാതെ നിന്നെയുറക്കിയ ഈ-
ഉദ്യാനപാലകന്നായ്
നിന്റെ പന്ച വര്‍ണങളെ-
എന്നുമോര്‍ക്കുവാന്‍..
ഒരു തൂവല്‍...
അതെങ്കിലും തന്നിട്ടു പോവുക നീ.....

6.11.’06 - ദീപു മേലാറ്റൂര്‍

Saturday, October 6, 2007

ഒരു മാത്ര...

സ്വപ്നങള്‍ ബാക്കിയാക്കി
നീയന്നു നടന്നകന്നപ്പോള്‍
പുറകില്‍ പെയ്ത മഴയെ
നീ കണ്ടിരുന്നുവൊ....?

അതെ...

ഓരോ പ്രണയവും-
മണ്ണിലാഴ്ന്നിറങ്ങി മനസ്സുകൊണ്ടു
യാത്ര പറയുന്ന
മഴ തുള്ളികള്‍ തന്നെയായിരുന്നു

എവിടെയും...

യാത്ര നൊംബരം തന്നെയായിരുന്നു
ഒരു തരം
മുറിച്ചു മാറ്റല്‍...

അതെ...

പൂവല്ലെന്നറിഞ്ഞിട്ടുമേറെ-
ദൂരം യാത്ര ചെയ്തു
മടങിയ വണ്ടിന്റെ
മടക്ക യാത്ര....

ഇപ്പോള്‍...

ഈ യാത്രയിലും എനിക്കു സംശയമാണ്
ഇന്നു ഞാനെന്നെ പകുക്കുന്ന നേരം
എന്റെ ജീവന്‍ കാണുന്നില്ല...
അതു നിന്റെ കൂടെ...മഴ നനഞ്ഞു-
നിന്നെ പിന്തുടര്‍ന്നുവോ...എന്ന്....
_______________
ദീപു മേലാറ്റൂര്‍
_______________
04.10.07
Thursday

Wednesday, October 3, 2007

പഞ്ചവര്‍ണ്ണക്കിളി.......

ആദ്യമായ്ഞാനെന്നെയറിഞ്ഞത്നിന്നിലൂടെയാണ്നിന്റെ കണ്ണുകളിലൂടെയാണ്ഞാന്‍ സ്വപ്നം കണ്ട നീലകാശത്തിലേക്കുയാത്ര പോയതും....നിന്റെ വാക്കുകളില്‍നിന്റെ പുഞ്ചിരിയില്‍സ്വപ്നങള്‍ കണ്ടു കൊതി തീരും വരെനിദ്രയെ ഹനിച്ചു നിലാവിനെ പുല്‍കിയതുംഅതും നിന്നിലൂടെ...ഇന്നും ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കിടാതെകഴിഞ്ഞ നിമിഷങളെ-പടിയടച്ചിറക്കുവാന്‍ഓരോ ദിനവും വെറുതെ ശ്രമിക്കുന്നതും നിന്നിലൂടെ നിന്നോര്‍മകളിലൂടെ..വാക്കുകള്‍ നിമിഷങള്‍കഃഫ പറഞ്ഞു നിര്‍ത്തിയേടത്തു നിന്നുംവീണ്ടും തുടങുവാന്‍തൂലിക വരണ്ടു, വിറളി വെളുത്തൊരുപാടുകരഞ്ഞതും നിന്നെയോര്‍ത്ത്....എനിക്കൊരു ജീവിതമല്ലെയുള്ളൂ..ഇനിയൊരു ജന്മമുണ്ടെങ്കില്‍...അതു നിനക്കായിരിക്കുമെന്നു...നീ ചൊല്ലിയപ്പോള്‍...കരളുരുകി...പുറത്തു-വന്ന ലാവക്കും അതേ രുചിയായിരുന്നു...ഉപ്പു രസം..ഓര്‍മകളുടെ ഇരുട്ടില്‍ ഇന്നുംഞാന്‍ തപ്പിത്തടഞ്ഞു തിരഞ്ഞതും..തല്ലിയലചു വീണു കാല്‍മുട്ടില്‍-രക്തം പുരണ്ടു മടങിയതും-അതും നിന്നെ തിരഞ്ഞപ്പോഴായിരുന്നു..മനസിലെ വെള്ളിക്കൊട്ടാരത്തില്‍താഴിട്ടു പൂട്ടിയ-എന്റെ പന്ച വര്‍ണക്കിളിഇന്നെന്നെ വിട്ടു പറന്നു പോകുന്നു...കാലമേ നീ തന്നെ സാക്ഷി....ഈ കൊട്ടാരത്തില്‍ ഒരുപാടു നാള്‍മിഴി ചിമ്മാതെ നിന്നെയുറക്കിയ ഈ-ഉദ്യാനപാലകനായ്നിന്റെ പന്ച വര്‍ണങളെ- എന്നുമോര്‍ക്കുവാന്‍.. ഒരു തൂവല്‍...അതെങ്കിലും തന്നിട്ടു പോവുക നീ.....6.11.’06 - ദീപു മേലാറ്റൂര്‍