Wednesday, September 4, 2013

മീന്കുട്ടി





വസന്തത്തിൽ നീ
പൂവായ് വിരുന്നെത്തുമ്പോൾ
ഒരു ശലഭമായ്
പറന്നെത്തി നിന്നെ
ഉമ്മ വച്ചുണർത്തണം

ഗ്രീഷ്മത്തിൽ ...
പൊള്ളുന്ന ചൂടിലൊരു
കുടയായ് നിനക്കു
തണലായ്‌ ചാരെ
നില്ക്കണം

വർഷത്തിൽ നീ
മഴയായി
പെയ്തിറങ്ങുമ്പോൾ
അതിലൊരു
കുഞ്ഞു തുള്ളിയായ്
ഊര്ന്നു
ഭൂമിയെ പുല്കണം

ശരത് കാലം
തെളിഞ്ഞ വാനിൽ
പൂര്ണ ചന്ദ്രനായ്
ഉദിച്ചുയരുമ്പോൾ
ഒരു കുഞ്ഞു താരകമായ്
നിന്റെ കൂടെ നടക്കണം

ഹേമന്തത്തിലെ
തെളിഞ്ഞ പകലിൽ
നീ ശിശിരം തേടി
പോകുമ്പോൾ
ഞാനും കൂടെയുണ്ടാകും

ശിശിരത്തിൽ നീ
മഞ്ഞു കട്ടയായി
മാറുമ്പോൾ
എനിക്കൊരു
കുഞ്ഞു മീനായി
നിന്റെയുള്ളിൽ
പാര്ക്കണം.

പിന്നെ ഞാൻ
നിന്റെ " മീന്കുട്ടി " ആയി.

- ദീപു മാധവൻ 21-08-2013

വഴി

 
 
 


നിനക്കുമെനിക്കുമിടയിൽ
അസഹ്യമായ
നിശബ്ദതയുടെ മതിൽ

മതിലിനപ്പുറം ജീവിതം
കുളമ്പടി മുഴക്കി
പാഞ്ഞു പോകുന്നു ...

കൂട്ടലും കിഴിക്കലും
രണ്ടു മനസ്സുകളിലും
വാൾപയറ്റു
നടത്തുന്നു

ആര് ആരെ
പിടിച്ചു
മാറ്റാൻ

ഇരുൾ വീണു
തുടങ്ങുന്നു

കീഴടങ്ങേണ്ടത്
നീയും ഞാനുമല്ല
ജീവിതമാണ്

ഇരുട്ടിൽ
ഒരു വഴി
തെളിയുമായിരിക്കും
ഒരു വഴി

-ദീപു മാധവൻ 22-08-2013

നഷ്ടമാകുന്നത്





എത്ര
ഗുഡ് നൈറ്റ്
പറഞ്ഞു കിടന്നാലും
ഉറക്കത്തിന്റെ
ഏതു യാമത്തിലും
മുഴങ്ങാവുന്ന ഫോണിന്റെ
അങ്ങേയറ്റത്തുനിന്നും ...

ഉറങ്ങിയോ
എനിക്കുറക്കം വരുന്നില്ലെന്നെ
ഞാൻ ഒറ്റക്കാവില്ലേ
തുടങ്ങിയ
കിലുങ്ങുന്ന പരിഭവങ്ങൾ

പാതി ഉറക്കത്തിൽ
ആണെന്ന് മനസിലായാൽ
അത് വരെ
സ്ലീപിംഗ് പില്സ് പോലെ
തന്നിരുന്ന ഉമ്മകൾ
പിന്നെ തുരു തുരാ

എവിടെയാ
എപ്പോ വരും
എന്തിനാ
എന്നോട് പറഞ്ഞില്ല
തുടങ്ങിയ ചോദ്യങ്ങൾ
പരാതികൾ

മനുഷ്യൻ
തലയും കുത്തി നിൽക്കുമ്പോൾ
ഒരു പാട്ട് പാടി തരാമോ
അതേയ് ഞാനിന്ന് മഴവില്ല് കണ്ടു
എന്റെ കുപ്പിവള പൊട്ടിപ്പോയി
തുടങ്ങിയ ഭീകര സംഗതികൾ

ചീത്ത പറയുമ്പോൾ
ഒരു കരച്ചിലിന്റെ
വക്കിലെ സോറി
തുടര് പ്രതിഷെധങ്ങൾ

കാണാൻ വരാമെന്ന്
പറഞ്ഞ് ഒരിത്തിരി
വൈകി പോയാൽ
വീടിനടുത്ത് വരെ
ബൈക്കിൽ കൊണ്ട് വിടണം
എന്നുള്ള നിബന്ധന
കൂടെ ദേഷ്യം
തീരും വരെ പിച്ച്

അങ്ങനെ എണ്ണിയാൽ
തീരാത്ത ഓർമകൾക്ക്
നടുവിലാക്കി നീ പോയെങ്കിലും
നിന്റെ ചിരിക്കുന്ന
മുഖം നോക്കി
ഒരു ചിരിയോടെ
ഇവയൊക്കെ
എനിക്കോര്തിരിക്കാമല്ലോ.

- ദീപു മാധവൻ 22-08-2013

ടക്വില ക്രൂഡ








 മേശമേൽ ഉപ്പും
നാരങ്ങാ ചീന്തും
ഇടവും വലവും
കൂടി ഇരിക്കുമ്പോഴും

തീ പറക്കുന്ന
വിദേശി , തറവാടിയെന്നു ...
ആരൊക്കെയോ പറഞ്ഞപ്പോഴും
വിളിക്കുമ്പോഴും

എന്തോ അങ്ങനെ ആണോ

ആദ്യത്തെ ഒരു ഷോട്ടിൽ
അന്നനാളത്തിലൂടെ
നീ എരിച്ചിറക്കുന്നത്
അടിച്ചമർത്തപ്പെട്ട എന്തോ
ഒരു സംസ്കാരമാണ്

അറിഞ്ഞത് വൈകിയാണ്
മെക്സിക്കൊയുടെ
പോരാട്ടത്തിന്റെ
അതിജീവനത്തിന്റെ
മെക്സിക്കൻ സംസ്കാരം

പത്തൊൻപതാം
നൂറ്റാണ്ടിന്റെയൊക്കെ
കഥകളാണ് മിക്കവാറും
കേള്ക്കുന്നത്

ഒരു പുതിയ സംസ്കാരത്തിന്റെ
കുളംബടിയിൽ നീ ഇനിയും
വിരുന്നു വരുമായിരിക്കും

അധിനിവേശത്തിന്റെ
അതിജീവനത്തിന്റെ
പുതിയ കഥകളുമായി

-ദീപു മാധവൻ 30-08-2013

ഗുരു




 


 എത്ര ചൊല്ലി
തല്ലി തന്നിട്ടും

പല വഴി തെണ്ടി
ഊരും പേരുമറിയാതെ
ഏതൊക്കെയോ
വഴികൾ താണ്ടി...

നാടും വീടും
വിട്ടെവിടെയോ
ജീവിതം
അതിജീവിക്കുമ്പോൾ

ഇപ്പോഴെന്നല്ല
ഇടക്കൊക്കെ
കാതിൽ മുഴങ്ങുന്ന
ഒരു ഡയലോഗുണ്ട്

" നിനക്കൊന്നും ഞങ്ങൾ
ഈ പറയുന്നത്
ഇപ്പൊ മനസിലാകില്ല
എന്നെങ്കിലും ഇതൊക്കെ ഓര്ക്കും"

അത് മതി
മരണം വരെ
നിങ്ങളെ ഒക്കെ
തെല്ലൊരു നൊമ്പരം
ചാലിച്ച് ഓർത്തെടുക്കാൻ

ഒരായിരം നന്ദി
ചൊല്ലി തന്നതിനും
നുള്ളി തന്നതിനും
തല്ലി തന്നതിനും

ദീപു മാധവൻ - 05-09-2013