Sunday, August 3, 2014

സ്പാര്ട്ട



എഴുത്തും വായനയും
ഒക്കെ കമ്മിയാണ്
സിനിമ തലയ്ക്കു പിടിച്ചിട്ടു
കാലം കുറെയായി

ട്രോയ് വീണ്ടും
കണ്ടത് കൊണ്ടാവുമോ...
ഉറക്കം വരുന്നുണ്ടായിരുന്നില്ല

യുദ്ധങ്ങൾ പണ്ടും അങ്ങിനെയാണ്
പടയാളികളിലൂടെ പടച്ചട്ടകളിലൂടെ
വാൾ പരിചകളിലൂടെ സഞ്ചരിക്കാൻ
പണ്ടേ ഇഷ്ടമാണ്
അകലീസിനെ പോലെ

സ്പാര്ടയുടെ കിഴവൻ രാജാവും
പ്രിൻസ് ഹെക്ടറും പാരീസും
സ്പാര്ട്ടയെ ചുട്ടെരിച്ച
ഹെലനെന്ന സര്പ സുന്ദരിയും
മരക്കുതിരയും
അങ്ങിനെ പലതും മനസിലൂടെ
പാഞ്ഞു കൊണ്ടിരുന്നു

എന്തൊക്കെയോ ഓർത്തു കിടന്നു
എപ്പഴോ കണ്ണടച്ചു കാണണം
യുദ്ധക്കളം പോലെ
മനസ്സും വിജനമായിരുന്നു

സ്പാർട്ടയിൽ കഴുകന്മാരെ കണ്ടിട്ടില്ല
കടൽ തീരമായിട്ടും കടൽകാക്കകൾ കൂടി ഇല്ല
പക്ഷെ എന്തോ മനസ്സില്
കഴുകന്മാർ പറന്ന്നിറങ്ങി
തുടങ്ങിയിരിക്കുന്നു
എന്ത് കണ്ടിട്ടാണാവോ വീണ്ടും

പണ്ടെങ്ങോ പൊരുതി വീണ
പല പല യുദ്ധങ്ങളുടെ
അവശിഷ്ടം തേടിയാവണം
ശവം തീനികൾ പാവം
വിശന്നിട്ടാകണം തിന്നോട്ടെ

പക്ഷെ പണ്ടെങ്ങുമിലാത്ത
ഭീതിയുടെ കാര്മേഘമാണ്
തലയ്ക്കു മുകളിൽ ഇരുൾ മൂടുന്നത്
എന്തോ സംഭവിക്കാനുള്ള പോലെ

വിട പറയലുകളുടെ
നിഴലുകളാണ് ചുറ്റും
യാത്ര ചോദിക്കുന്നത്
ഓർമകളിൽ പോലും വേദന നിറക്കുന്നവ
വിട പറയലുകൾ
അവയെ എനിക്കിഷ്ടമല്ല

ഓരോ അണുവിലും
ഞാനൊറ്റയാകുന്ന
നീറ്റൽ കണ്ണ് നിറച്ചിട്ടാണ്
ഓരോ ഗന്ധവും എന്നെ
കടന്നു പോകുന്നത്

കണ്ണ് തുറക്കാൻ
തോന്നുന്നേ ഇല്ല
ഇളം ചുമപ്പു കലര്ന്ന നീലിച്ച നിറം
ചുറ്റിലും പടരുന്നു
വല്ലാത്തൊരു നിറമാണത്
വല്ലാത്തൊരു ഭീതിയുടെ തണുപ്പുള്ള നിറം

പിന്നെ യാത്രയാണ്
എന്നത്തേയും പോലെ
കടലുകളും മലകളും കടന്ന്
മുൾ വേലികളും
പാറക്കെട്ടുകളും നിരങ്ങി

വരാനിരിക്കുന്നതെന്തോ ആവട്ടെ

പതിവ് പോലെ ഞാൻ
ഏതോ ഭംഗിയുള്ള കൊക്കയിലേക്ക്
കാഴ്ചകളൊക്കെ കണ്ട്
മെല്ലെ പറന്നോഴുകി ഇറങ്ങട്ടെ

സ്പാര്ട്ട എനിക്ക് താഴെ
കത്തി എരിയുന്നുണ്ട്‌
രഹസ്യ അറയിലൂടെ
പാരിസും അന്ട്രോയും ബ്രിസീസും
ഒക്കെ മറു കര കണ്ട് കാണണം

അപ്പോഴും അകിലസ്
എന്ന യോദ്ധാവ് ആ നടുത്തളത്തിൽ
വീണു കിടക്കുന്നുണ്ടായിരുന്നു
കില്ലീസിന്റെ പ്രിയപ്പെട്ട ധീരൻ

- ദീപു മാധവൻ 26-06-2014

No comments: