Sunday, August 3, 2014

ശില്പ്പി


 ഉറങ്ങാൻ കിടക്കുമ്പോൾ പോലും
അത്താഴപഷ്ണിക്കാരുണ്ടോ
എന്നു മെല്ലെ ചോദിക്കാൻ
പേടിയാണ്

കാരണമുണ്ട്
ഗതി കിട്ടാതെ ...
അലയുന്ന
അത്താഴപഷ്ണിക്കാരായ
കുറെയേറെ
കഥകളുണ്ട് മനസ്സില്

ഉണ്ണുമ്പോഴും
ഉറങ്ങുമ്പോഴും
എന്ന് വേണ്ടെപ്പോഴും
ഉള്ളിലെവിടെയോ
ഇരുന്നെന്നെ കുത്തി
നോവിക്കുന്ന
കുറെ കഥകൾ
കഥാ ബീജങ്ങൾ

വിരൽത്തുമ്പിലൂടവരെ
ഇറക്കി വിടാൻ
ശാപ മോക്ഷം നല്കുവാൻ
എനിക്കൊരു ശില്പിയാകണം
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി

മനസ്സിന്റെ മൂലയിലെ
പാല മരങ്ങളിൽ
കാഞ്ഞിരക്കുറ്റികളിൽ
കരിമ്പന ചുവട്ടിലൊക്കെ
ഒളിപ്പിച്ചു നിർത്തിയ
കഥകളുടെ ബീജങ്ങളൊക്കെ
എന്നിലൂടെ എന്നെങ്കിലും
ജനിക്കുമായിരിക്കും

അന്ന് ഞാനൊരു ശില്പ്പിയാകും
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി...!!

- ദീപു മാധവൻ 24-03-2014

No comments: