Monday, August 19, 2013

ഉദ്യാന നഗരി.






 
 
 
 
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഒരു കസ്റ്റമർ ഫോണിൽ ഉണ്ട് എന്റെ മൊബൈൽ മേശമേൽ... കിടന്നു റിംഗ് ചെയ്യുന്നു സ്ക്രീനിൽ അവളുടെ പേര് കാണാം നമുക്കവളെ രാഗി എന്ന് വിളിക്കാം ...

രണ്ടാമത്തെ റിങ്ങിൽ ഞാൻ ഫോണെടുത്തു

ഇറങ്ങിയില്ലേ ഇത് വരെ ... ?
ഞാൻ ചോദിച്ചു നീ അത് കാര്യമായി എടുത്തോ ഞാനത് വെറുതെ പറഞ്ഞതായിരുന്നു...

അവിടുന്നൊരു നീണ്ട നിശബ്ദത , പിന്നെ പതിഞ്ഞ സ്വരത്തിൽ എനിക്കിങ്ങനെ ചോദിക്കനെന്താ അവകാശം ഇനി ഞാൻ ശല്യം ചെയ്യില്ല സോറി ... പിന്നെ വിളിക്കാം ഞാനിപ്പോ പോകുന്നു . ഫോണ കട്ട് ചെയ്തു...

ഞാൻ കസേരയിലേക്ക് ചാഞ്ഞു ഓർമ്മകൾ ഒരു വര്ഷം പുറകിലേക്ക് പണ്ടൊരു ബാംഗ്ലൂർ യാത്രയിൽ ആണ് ഞാൻ അവളെ കാണുന്നത് ഒരു പെരു മഴയിലാണ് ബസ് ബാംഗ്ലൂർ ലാന്ഡ് ചെയ്യുന്നത് പിക് ചെയ്യാൻ വരാമെന്ന് ഏറ്റ ഫ്രണ്ട് വഴിയില സ്റ്റക്ക് ഞാനിങ്ങനെ മഴയും നോക്കി നിക്കുമ്പോൾ തൊട്ടടുത്ത്‌ നിന്ന് ഒരു ചോദ്യം

എക്സ്ക്യൂസ് മി , കാൻ യൂ ഡൂ മീ എ ഫേവെർ...?

ഞാൻ പറഞ്ഞു എന്താ വേണ്ടേ... സോറി യൂ ടെൽ മീ...

മലയാളിയാണോ ?
അതെ എന്ത് പറ്റി ... ?

എന്റെ ഫോണ്‍ ബാറ്റെരി ഡൌണ്‍ ‌ ആയി ഈ മഴയത്ത് കോയിൻ ബോക്സ്‌ തപ്പിയിട്ടു കാണുന്നുമില്ല എനിക്കച്ചനെ ഒന്ന് വിളിക്കണം എന്നെ പിക് ചെയ്യാൻ വരുന്നുണ്ട്
... വിരോധമില്ലെങ്കിൽ ആ ഫോണ്‍ ഒന്ന് തരാമോ ... ?

അങ്ങിനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത് ആ സൌഹൃദമാണ് ഒന്ന് കാണണം എന്ന് ഇത്രയും ആത്മാര്തമായി പറയുന്നത് ... വാച്ചിലേക്ക് നോക്കുമ്പോൾ മണി ആറ് ആകുന്നു ...

ശരിയാണല്ലോ ഈ ശനിയും ലീവ് ഇവിടെ കിടന്നിട്ടു വല്ല്യ കാര്യമൊന്നും ഇല്ല .. എന്നാ പിന്നെ മുങ്ങിയേക്കാം ...

കല്ലടയിൽ അജിത്തിനെ വിളിച്ചു ഇന്ന് ടിക്കറ്റ്‌ ഉണ്ടാകുമോ ബാംഗ്ലൂർ ?
ഒറപ്പ് പറയില്ല എന്നാലും നീ വാ ക്യാൻസൽ വല്ലതും ഉണ്ടേൽ നമുക്ക് നോക്കാം ...

എല്ലാം പാക്ക് ചെയ്തു ഒന്ന് കുളിച്ച് പുറത്തേക്കിറങ്ങുമ്പോൾ ആണ് ഞാൻ ആ പുസ്തകത്തെക്കുറിച്ച് ഓർത്തത്‌ ... ഒരു പുസ്തകമേളക്ക് പോകുമ്പോൾ ഒർമിപ്പിചതായിരുന്നു
നെരൂദയുടെ " സീ ആൻഡ്‌ ബെല്ല്സ് " അവിടെ അത് കിട്ടിയില്ല പിന്നെ ഫോർട്ട്‌ കൊച്ചിയിൽ ഒരു ദിവസം ഒരു പുസ്തക കടക്കരാൻ ഒപ്പിച്ചു തന്നു അതെടുക്കാൻ മറന്നു ..
തിരിച്ചു പോയി അതെടുത്തു കല്ലടയിലെത്തുമ്പോൾ അജിത്‌ പറഞ്ഞു ഇപ്പൊ ഒരു ബസ്സ്‌ പോകുന്നുണ്ട് ഒരു സീറ്റ് ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് ... അല്ല എന്ത് പെട്ടന്ന്... ?

ഏയ്‌ ഒന്നുമില്ല രണ്ടു ദിവസം ലീവ് അല്ലെ ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം...
ഓക്കേ എനിക്ക് തിരക്കുണ്ട്‌ നീ പോയി വാ നമുക്ക് കാണാം...
ശരി എന്നും പറഞ്ഞു ടിക്കെറ്റ് മേടിച്ചു വണ്ടിയിൽ കയറി ഒത്ത നടുവിലാണ് സീറ്റ് അരികിലെ സീറ്റ് ബുക്ട് ആണ്‍ പക്ഷെ ആളിവിടെ നിന്നല്ല എന്ന് തോന്നുന്നു...

ഒന്ന് ടെക്സ്റ്റ്‌ ചെയ്തേക്കാം അല്ലെങ്കിൽ മോശമല്ലേ...
രാഗി ഐ ആം കമിംഗ്... നോ നീഡ്‌ ടു കാൾ മി നൗ.. ബി തെർ ബൈ ടെൻ തെർട്ടി...
റിപ്ലെ വന്നു ... ഓക്കേ ടേക്ക് കെയര് ... ഗുഡ് നൈറ്റ് ...

വണ്ടി നീങ്ങി തുടങ്ങി ഞാൻ ഹെഡ് ഫോണ്‍ ചെവിയില് തിരുകി പുറകിലേക്ക് ചാഞ്ഞു...

പുറത്തൊരു മഴ ചാറുന്ന പോലെ ജഗ്ജീത് പാടി തുടങ്ങി .... തും ഇത്നാ ജോ മുസ്കുരാ രഹെ ഹോ...

പുറത്തു നഗരം അപ്പോഴും ഓടി കൊണ്ടേ ഇരുന്നു എന്നെ പോലെ എവിടെയോ എത്തി ചേരാൻ ഉള്ളത് പോലെ... എപ്പോഴോ ഉറങ്ങി കാണണം വല്ലതും കഴിക്കണമെങ്കിൽ പത്തു പതിനഞ്ചു മിനുട്ട് സമയമുണ്ട് എന്ന ബസ്സ് ജീവനക്കാരന്റെ ശബ്ദം കേൾക്കുമ്പോഴാണ് ഉണരുന്നത്.....

പോയി ഒരു ചായയും ബിസ്ക്കറ്റും കഴിച്ചു വരുമ്പോൾ അടുത്ത സീറ്റിൽ ആളുണ്ട് ആൾ പരിചയപ്പെടുത്തി
ഞാൻ വിവേക്...
ഞാൻ പരിചയപ്പെടുത്തി, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരിക്കും അല്ലെ ... എന്നാ ചോദ്യത്തിന് അതെങ്ങനെ മനസിലായി എന്ന് ചോദിച്ചു...

മുഖം കണ്ടാല മനസിലാകും എന്ന ഉത്തരത്തിന് ആ ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട്…. ഏതോ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി ..

മജെസ്ടികിൽ ബസ് എത്തുമ്പോൾ സമയം എട്ടിനോടടുത്ത് ... ഒന്ന് ഫ്രഷ്‌ ആകാൻ ഒരു റൂം തപ്പി പോകുമ്പോൾ വിളി വന്നു...

ഇറങ്ങിയോ ... ? എങ്ങനെ ഉണ്ടായിരുന്നു യാത്ര .... ?

നന്നായിരുന്നു... ഞാനൊന്നു ഫ്രഷ്‌ ആയിട്ട് തന്നെ വിളിക്കാം ഇവടെ വരാനുള്ള സമയം അഡ്ജസ്റ്റ് ചെയ്തു ഇറങ്ങിക്കോളൂ ...

ശരി ഞാൻ വിളിക്കാം…
ഫ്രഷ്‌ ആയി പുറത്തിറങ്ങുമ്പോൾ ബാംഗ്ലൂർ തലങ്ങും വിലങ്ങും ഓടി തുടങ്ങിയിരുന്നു... പല ദേശക്കാർ പല വേഷക്കാർ ഒരു കണ്ണെത്താ ലോകം പോലെ വീണ്ടും ഞാൻ ബാംഗ്ലൂർ നെ അറിയാൻ തുടങ്ങുന്നു...

അടുത്ത വിളി കഴിഞ്ഞു ഒരു അര മണിക്കൂറിനുള്ളിൽ പറഞ്ഞ സ്ഥലം തെറ്റാതെ ആളെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ .... ഉദ്യാന നഗരിയിലേക്ക് സ്വാഗതം മകനെ ..

സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞു മുന്നോട്ടു നടക്കുമ്പോൾ...

കയ്യിലെ പുസ്തകം നോക്കി അതെന്താ .. ? മറുപടി പറയാതെ ഞാനത് നീട്ടിയപ്പോൾ നല്ലൊരു കളിപ്പാട്ടം കിട്ടിയ ഒരു കുഞ്ഞിനെ പോലെ തിളങ്ങി ആ കണ്ണുകൾ... ഞാൻ പറഞ്ഞു താങ്ക്സ് ഒന്നും പറയണ്ട കണ്ടപ്പോൾ മേടിചൂന്നെ ഉള്ളൂ ..

കിലുങ്ങി ചിരിച്ചു കൊണ്ട് ശരി ... അല്ല എന്താ പ്ലാൻ എവടെ പോകാം നമുക്ക് ?

അത് ശരി എന്നെ കാണണം എന്ന് പറഞ്ഞു വിളിച്ചിട്ട് ഞാൻ പ്ലാൻ ചെയ്യണോ .. ഞാനിന്ന് അതിഥിയല്ലേ... ?

ഹ ഹ സമ്മതിച്ചു ഞാൻ പറയാം ഇസ്കൊണിൽ പോയിട്ടുണ്ടോ ഞാൻ പറഞ്ഞു ഇല്ല ഇസ്കോണ്‍ ടെമ്പിൾ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ... എന്നാ ശരി അങ്ങൊട്ടാകട്ടെ...
നമുക്ക് ഓട്ടോ പിടിക്കാം അധികം ദൂരം ഇല്ല ...
ഞാൻ പറഞ്ഞു ശരി ...

അവിടെ ഇറങ്ങുമ്പോൾ ഓട്ടോക്കാരനോട് എഷ്തു... ?
അയാളെന്തോ പറഞ്ഞു പഴ്സ് എടുത്തപ്പോൾ ഞാൻ തടഞ്ഞു പേ ചെയ്തു ..

മുകളിലേക്ക് നടക്കുമ്പോൾ അമ്പലത്തിന്റെ പ്രതിഷ്ടയെക്കുറിച്ചും അവിടത്തെ സൂപ്പെർ സ്പെഷ്യലിറ്റി പരിസരത്തെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ... കാണെ കാണെ സംഗതി സത്യം തന്നെ എന്ന് ബോധ്യപ്പെട്ടു ... കോടികൾ മുടക്കി ഈശ്വരന് അമ്പലം... തൊട്ടു താഴെ അപ്പോഴും ഭിക്ഷാടകർ കാണണം അതാണല്ലോ അതിന്റെ ഒരു നീതി ...

പിന്നെ അതൊന്നും പറഞ്ഞു അവളുടെ മൂഡ്‌ കളയണ്ട എന്ന് കരുതി മിണ്ടീല്ല ...

അപ്പോഴും അവളെന്നെ കാണണം എന്ന് പറഞ്ഞതെന്തിനാണ് എന്നെനിക്കറിയില്ല ചോദിയ്ക്കാൻ എന്തോ പോലെ ... വേണ്ട ചുമ്മാ വന്നു കണ്ടു അത്രന്നെ...

അവിടുന്ന് എന്നെ നിര്ബന്ധിച്ചു ഭജനക്കിരുത്തി അതൊക്കെ കഴിഞ്ഞു പുറത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങളെ പോലെ കൊറേ പേര് ഉണ്ടെന്നു മനസിലായി...

അവിടെ ഇരിക്കുമ്പോൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു നാട് വീട് ജോലി അങ്ങനെ പലതും പുതിയ ഒരാളെ കിട്ടുമ്പോ എന്തൊക്കെ സംസാാരിക്കാമൊ അതെല്ലാം ... ഞാൻ അവളെക്കുറിച്ചും എല്ലാം ചോദിച്ചറിഞ്ഞു... എവിടെയൊക്കെയോ മനസ്സില് തടഞ്ഞ സംശയങ്ങൾ പിന്നീടാവട്ടെ എന്ന് വച്ച് മറന്നു ... സമയം ഒന്നര, വിശക്കുന്നുണ്ടായിരുന്നു തിരിച്ചിറങ്ങുമ്പോൾ

അപരിചിതത്വം ഒന്നുമില്ലാതെ ഞങ്ങൾ സംസാരിച്ചു തുടങ്ങിയിരുന്നു ... വഴിയിലൂടെ പോകുന്ന ആളുകളെ കുറിച്ച് വരെ ...

അടുത്ത് തന്നെ ഒരു വെജ് ഹോട്ടെലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ ...
ഇന്ന് മടങ്ങുന്നുണ്ടോ...
ഉം പോണം ഇതൊരു അപ്രതീക്ഷിത യാത്രയല്ലേ പത്തു മണിക്കാണ് ബസ്‌ ...
ഒക്കെ എന്നാൽ നമുക്ക് " ലാൽബാഗ് " കൂടെ ഒന്ന് കറങ്ങീട്ടു പോകാം ...

ഉം എന്ന് മൂളിയപ്പോഴും ഇവളെന്തിനാകണം എന്നെ കാണണം എന്ന് പറഞ്ഞത് ... ??

ലാൽ ബാഗ് ചെല്ലുമ്പോൾ സമയം മൂന്നോടടുത്തു ... ഒരു മാറ്റവുമില്ല ടിക്കെറ്റ് വരെ ഓർമകളിൽ അത് പോലെ ഉണ്ട് .... അകത്തു കടക്കുമ്പോൾ തന്നെ കാണാം ഫാമിലി ആയി വന്നവരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്നവരും അങ്ങനെ പലരും ...

അകത്തേക്ക് നടക്കും തോറും ഓരോ ബെഞ്ചിലും ഓരോരുത്തർ അവരവരുടെ ലോകം പണിയുന്നു ... ബാംഗ്ലൂർ ജീവിക്കുന്ന അവൾക്കിതിൽ പുതുമ കാണില്ല പക്ഷെ സ്വകാര്യങ്ങൾ മെനയുന്ന ഇണക്കുരുവികളെ എന്റെ കണ്ണുകൾ നോക്കി….

പലതും പറഞ്ഞു കപ്പലണ്ടിയും ഐസ് ക്രീമും ഒക്കെ കഴിച്ചു ഞങ്ങൾ ഒത്തിരി ദൂരം നടന്നു...

രാഗി ഇടക്ക് ഇവടെ വരാറുണ്ടോ.... ?
ഉവ്വ് ഞങ്ങൾ ഫ്രണ്ട് സ് ഇടക്കൊക്കെ വരും
എന്തെ ചോദിയ്ക്കാൻ ... മാഷ് വന്നിട്ടില്ലേ
ഏയ്‌ ഒന്നുല്ല , ഉണ്ടല്ലോ വന്നിട്ടുണ്ട്...

കൂടുതൽ ചോദിച്ചാൽ ഞാൻ പറയില്ല എന്നത് കൊണ്ടാകണം പിന്നെ ഒന്നും ചോദിച്ചില്ല ...

രാഗിക്ക് പ്രണയം വല്ലതും ഉണ്ടോ ... ?
അവളുറക്കെ ചിരിച്ചു ഉണ്ടല്ലോ പക്ഷെ ഒരാളോടല്ല ... പുസ്തകങ്ങളോട് , പാട്ടിനോട് , നൃത്തത്തോട് അങ്ങനെ പലതും...
ഞാൻ ചമ്മിയത് കണ്ടാകണം , ഏയ്‌ ഞാൻ തമാശ പറഞ്ഞതല്ലേ അങ്ങനെയൊന്നും ഇന്ന് വരെ ഇല്ല ...

ഞാൻ മൂളി മം ...
നമ്മൾ കണ്ടിട്ട് കുറെ നാളായില്ലേ ഇത്രേം നാൾ ഇങ്ങനെ കാണണം എന്ന് പറഞ്ഞില്ലായിരുന്നല്ലോ... എന്ത് പറ്റി ?

ഏയ്‌ ഒന്നുമില്ല ഒന്ന് കാണണം എന്ന് തോന്നി അത്രന്നെ...
ഒരു ഷോപ്പിംഗ്‌ ആയാലോ എന്ത് പറയുന്നു ?

ശരി പോകാം ഇവിടെ പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലല്ലോ ...
ചിരിച്ചു കൊണ്ട് ശരി ശരി ....

പോകാൻ എണീക്കുമ്പോൾ മഴ മൂടിയ പോലെ തോന്നി..
ഗേറ്റിൽ എത്തുമ്പോഴേക്കും മഴ ചാറി തുടങ്ങി...

നാശം പിടിച്ച മഴ ... അവളുടെ മുഖവും ഇരുണ്ടു ... ഞാൻ ചോദിച്ചു അല്ല സമയം ആറു കഴിഞ്ഞു ഇനി എന്ത് ചെയ്യും ... ??

മറുപടി ഒരു ചിരിയായിരുന്നു ... ഇടക്കൊരു കോൾ വന്നു അവള്ക്ക് ... അച്ഛനാണ് എനിക്കുടനെ പോകണം ദീപു സോറി...
ഞാൻ പറഞ്ഞു അത് സാരമില്ല പൊക്കോളൂ ഞാൻ എങ്ങനെയെങ്കിലും റൂം പിടിച്ചു പൊക്കോളാം വൈകിക്കണ്ട ...

ചിരിച്ചു കൊണ്ട് അടുത്ത് വന്നു പറഞ്ഞു താങ്ക്സ് ഫോര് കമിംഗ് ...ഒരു കുഞ്ഞു പെട്ടി എന്റെ കയ്യില വച്ച് തന്നിട്ട് അവൾ യാത്ര പറഞ്ഞു ...

അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാനിന്നും മറന്നിട്ടില്ല

ഞാനൊരു മറുപടി പോലും പറഞ്ഞില്ല അവൾ നടന്നു നീങ്ങുന്നത്‌ നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു ... അല്ലെങ്കിലും യാത്ര പറച്ചിൽ ഒരു തരം മുറിച്ചു മാറ്റലാണ്... എന്നെ സംബന്ധിച്ചിടത്തോളം...

തിരികെ വരുമ്പോൾ ബസ്സിലിരുന്നു ആ പെട്ടി ഞാനഴിച്ചു ... ഒരു കുഞ്ഞു ക്രിസ്റ്റൽ ഐഡോൾ
അതിലിങ്ങനെ എഴുതിയിരിക്കുന്നു " ലവ് ഫോര് എവെർ "

പിന്നെ ഞാനെന്തു പറയാൻ
അതെ സ്നേഹമാണ് എന്നും നില നില്ക്കുന്നത് എന്നൊരു ടെക്സ്റ്റ്‌ അയച്ചു അതിനൊരു സാഡ് സ്മൈലി റിപ്ലെ കിട്ടി ...

ഇവളെന്തിനാകണം എന്നെ കാണണം എന്ന് പറഞ്ഞത് ... ??

ഉത്തരമില്ലാത്ത ആ ചോദ്യത്തിന് വല്ലാത്ത ഒരു സുഖമുണ്ടായിരുന്നു കാരണം അതിനൊരു ഉത്തരം അവൾക്കുണ്ടായിരുന്നിരിക്കണം.... ആരോടും പറയാത്ത എന്നോട് പോലും പറയാത്ത ഒരുതരം അത് അങ്ങനെ തന്നെ ഇരിക്കട്ടെ ...

എല്ലാ സൌഹൃദങ്ങളും പ്രണയത്തിൽ അവസാനിക്കില്ല എന്നെനിക്ക് മനസിലായി ആ നല്ല ദിവസത്തിന്റെ ഓർമകളുമായി ഞാൻ വീണ്ടും തിരക്കുകളിലേക്ക് കാലു കുത്തി.

തുടരും : ദീപു മാധവന്

No comments: