Tuesday, April 7, 2015

നീതി



എത്ര വിധിച്ചിട്ടും
തെറ്റും ശരിയും ...
ത്രാസിൽ തുല്യം
വാരാത്ത ഒരു
ന്യായാധിപനുണ്ടാകും
ഒട്ടു മിക്ക മനസുകളിലും


തെറ്റിലും ശരിയിലും
പതിര് വേര്തിരിക്കാൻ
കഴിയാതെ ഉഴറിയ
ഒരു രാത്രിയെങ്കിലും കാണും
ഒട്ടു മിക്ക മനസുകളിലും

കറുപ്പിൽ നിന്നും
വെളുപ്പിലെക്കുള്ള ദൂരത്തിൽ
തിന്നു തീർത്ത ഒരായിരം
നീതി പുസ്തകങ്ങളിൽ നിന്നും
നീതി കിട്ടാതാകുമ്പോൾ
ന്യായത്തിന്റെ അധിപ സ്ഥാനം
വിട്ടൊഴിഞ്ഞ്
വെറുമൊരു കാഴ്ചകാരനാകുന്നു

അപ്പോഴും
ചിതലരിച്ച കറുത്ത കുപ്പായമിട്ട
വവ്വാലുകൾ ചുറ്റിലും
പറന്നു കൊണ്ടേയിരുന്നു
കണ്ണ് മൂടിയ
നീതി ദേവതയുടെ
തുലാസിലെ വ്യതിയാനം
ഇരുട്ടിലും വ്യക്തമായിരുന്നു

- ദീപു മാധവൻ - 29-03-2015

No comments: