Sunday, November 23, 2014

ഒറ്റയ്ക്ക്



ബാൽക്കണിയിൽ
ഇങ്ങനെ ഒറ്റക്കിരിക്കാൻ ...
നല്ല രസമാണ്


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു
ഇസ്തിരിയിടുന്ന തമിഴൻ ചേട്ടൻ
പെട്ടി മടക്കി പോകാൻ തുടങ്ങുന്നു
പുറകില വലിയ
കൂടയിൽ കടലാസും പാട്ടയുമായി
ഒരു സൈക്കിൾ വണ്ടി

പൈലി ചേട്ടൻ കട
അടച്ചു തുടങ്ങിയിരിക്കുന്നു
ഏറെ വൈകിയും
അടക്കാത്ത ഏതോ ഓഫീസിൽ നിന്നും
വെള്ള വെളിച്ചം റോഡിലേക്ക് ഒഴുകിയിറങ്ങുന്നു

മിന്നി മിന്നി മാത്രം കത്തുന്ന
വളവിലെ നിയോണ്‍ വിളക്ക് കാൽ
ആരൊക്കെയോ ഉറക്കെ വര്ത്തമാനം
പറഞ്ഞു കൊണ്ട് നടന്നു നീങ്ങുന്നുണ്ട്
എനിക്കൊട്ടും പരിചയമില്ലാത്ത
ആരൊക്കെയോ

ടെക്കികൾ ചിലര്
ടെൻഷൻ റിലീസ് പുകച്ചുരുളുകൾ
ആകാശത്തേക്ക് വിട്ടു വണ്ടിയിൽ
കയറി പോയി

മാര്ത്തോമ പള്ളിയിൽ
പ്രാര്ത്ഥന കഴിഞ്ഞു ആളുകള്
പള്ളിമുറ്റത് അങ്ങിങ്ങായി
കൂടി നില്ക്കുന്നു
അടുത്ത ഞായറാഴ്ച
എന്ത് എന്നത് ചര്ച്ച ചെയ്യുകയാണ്

അപ്പുറത്തെ
ഷട്ടിൽ കോർട്ടിൽ നിന്നും
പോയിന്റ് വിളി കേള്ക്കാം
എന്തോ അന്ന് ഞാൻ പോയില്ല
ഞാൻ ഒറ്റക്കല്ലാതെ ആയിപ്പോയാലോ

നല്ലൊരു ഫ്രെയിം
അപ്പോൾ വേണമെങ്കിൽ
ഒരു സീൻ ഷൂട്ട്‌ ചെയ്തു
കൊടുത്തേനെ ഞാൻ

അപ്പോഴാണ്‌ ഓര്ക്കുന്നത്
ഒരു ഞായറാഴ്ച കൂടി
കൂനിക്കൂടി ജീവിച്ചു തീർത്തിരിക്കുന്നു
ചുറ്റും നടക്കുന്ന പല ശബ്ദങ്ങള്ക്കും
ഫോണ്‍ കോളുകൾക്കും ഇടക്ക്
എന്നത്തേയും പോലെ ഞാൻ
ഒറ്റയ്ക്ക് ജീവിച്ചു തീർത്തിരിക്കുന്നു

ഷേണായീസിൽ സിനിമ മാറിയിരിക്കുന്നു
ഒറ്റക്കാണെന്നു തോന്നുന്ന നേരം
അതുപോലെ ഒരുപാടാളുകളെ കാണാം
തീയേറ്ററിൽ പോയാൽ
എനിക്ക് മാത്രം തോന്നുന്നതാണ്

അനൂപ്‌ വരാം എന്ന് പറഞ്ഞു പോയതാണ്
ഇനിയും അവനെ കാത്തിരിക്കുന്നതിൽ
അർത്ഥമുണ്ടെന്ന് തോന്നുന്നില്ല
അല്ലെങ്കിലും ഞാൻ ഒറ്റക്കാണെന്നു
അവനെങ്ങനെ അറിയാനാണ്
ഒര്ക്കാനാണ്

വിശക്കുന്നുണ്ട് ഇനിയിപ്പോ
റപ്പായീസ്, ചാർ സോ ബീസ് ഭായി
പൂട്ടുന്നതിന് മുന്നേ ഇറങ്ങി നടക്കാം
തെരുവിലൂടെ ഒറ്റയ്ക്ക്
ചുറ്റിലും ആരൊക്കെയോ
ഉണ്ടെന്ന ഇല്ല്യൂഷനിലൂടെ...!!

- ദീപു മാധവന് - 23-11-2014

Sunday, November 2, 2014

ഉമ്മ


എന്റെ ചുണ്ടും രണ്ടക്ഷരം
എന്റെ ഉമ്മയും രണ്ടക്ഷരം
എന്റെ സ്നേഹവും രണ്ടക്ഷരം
അത് കാണേണ്ട കണ്ണും
ലോകവും രണ്ടക്ഷരം

പക്ഷെ
ചില ആചാരങ്ങളുടെ
അന്ധരായ കണ്ണുകൾക്ക്‌
മാത്രം അക്ഷരങ്ങൾ
കൂടി കൂടി വന്നു

പ്രതിഷേധം അതിനെതിരെ ആകട്ടെ
ഞാനെന്ന താങ്കളെന്ന
വ്യക്തിയുടെ മാറിൽ
ആചാരങ്ങളുടെ കൊട്ടാരങ്ങൾ
പണിയുന്ന കണ്ണുകള്ക്ക് എതിരെ

സ്നേഹിക്കുന്നിടം നിറക്കുന്ന ഉമ്മകൾ
പൊഴിക്കുന്ന ചുണ്ടുകൾ
നിങ്ങളോടെന്തു പിഴച്ചു
കൂട്ടരേ ...!!

- ദീപു മാധവൻ 02-11-2014