Wednesday, March 13, 2013

മരണമേ

 
 
 
 
 
 
 
 
 
ചങ്ങാതീ സമയമെന്തായീ ?
ആരപ്പാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ?

ഞാനാ ചിത്ര ഗുപ്തന്‍

ഉവ്വോ , നീയോ അവിടെ നിന്നാല്‍ മതി
ഞാന്‍ പല്ല് തേച്ചിട്ടില്ല
കുളിച്ചിട്ടില്ല....

അതൊന്നും വേണ്ടെടെയ്‌
... ചുമ്മാ നിന്നെ ഒന്ന് കാണാന്‍ വന്നതാ
അല്ലെങ്കി പിന്നെ നിന്നെ ഉണര്തണോ ?

എങ്ങനെ പോണു നിന്റെ കണക്കെഴുതൊക്കെ ?

മോശമില്ല , മുകളീന്ന് താഴേക്കു നോക്കിയാല്‍
ആകെ ഒരു ' നീല ' മയം
എന്തോന്നെടേയ് ഇത് ?

നീ പത്രം വായിക്കണ്ട പിന്നെ
നീ താഴേക്കു നോക്കില്ല
എല്ലാറ്റിനേം ബോംബിട്ടു പിടിക്കും...

ചിരി.....
പുക.....

ഛെ ലവന്‍ പോയോ
കുറച്ചു ഉപദേശം കൂടെ കൊടുക്കനുണ്ടാര്‍ന്നു

--------------------------------------

ഇതിപ്പോ രാവിലെ തന്നെ
തലയില്‍ കുറച്ചു തത്വം വരുന്നു....

മരണമേ

നീ എന്റെ കൂടെ നടക്കുക
മുന്നിലും പിന്നിലും വശങ്ങളിലും
വന്നെന്നെ ഇടയ്ക്കിടെ
ഓര്മ പെടുത്തി കൊണ്ടിരിക്കുക
ഞാന്‍ എപ്പോഴും കൂടെയുണ്ടെന്ന്

അപ്പോള്‍

എത്ര ഉയരത്തില്‍ ഞാന്‍ പറന്നാലും
താഴെക്കിടക്കിടെ നോക്കും
നീ കൂടെ ഇല്ലേ എന്ന്
അതൊരു ഓര്മപ്പെടുതലാണ്

നീ എന്താണ് ഓര്‍ക്കുന്നത് ?

എന്റെ സമയം എപ്പോഴാനെന്നാണോ
അത് പണ്ടേ എഴുതി വച്ചതല്ലേ
നിനക്കൊരു ഉത്തരവ്
കാത്തിരിക്കേണ്ട കാര്യമല്ലേ ഉള്ളൂ...

പുന്നാരം പറഞ്ഞു സമയം പോയി ...

നീ നിന്റെ പാട് നോക്കി പോയെ
എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്
സമയമാകുമ്പോ നിന്റെ യജമാനന്‍
ഉത്തരവിടും അന്ന് വാ....
 
13-03-13

Tuesday, March 12, 2013

കണ്ണാടി ചില്ലില്‍ കണ്ടത്





 
 
 
 
 
 
 
 


അകന്നകന്നു പോകുന്ന
കാറിന്റെ പുറകിലെ കണ്ണാടിയില്‍
തലേന്ന് രാത്രി പെയ്ത
മഞ്ഞു മഴയുടെ തുള്ളികള്‍
അപ്പോഴും ബാക്കിയായിരുന്നു

ഡ്രൈവിംഗ് സീറ്റില്‍
... നീ ഇരിക്കുമ്പോഴും
നിന്റെ കണ്ണ്
ഇടതു വശത്തെ റിയര്‍ മിററില്‍
ആയിരുന്നിരിക്കണം

ഒരു നിഴല് പോലെ
ഒരു പൊട്ടു പോലെ
അവന്‍ മാഞ്ഞു പോകും വരെ
മഞ്ഞു മൂടിയ കണ്ണാടിയിലും
നിനക്കവനെ വ്യക്തമായി
കാണാമായിരുന്നു ....

മനസ്സ് മുഴുവന്‍
കഴിഞ്ഞ കുറെ മണിക്കൂറുകള്‍
ജീവിതത്തിന്റെ
വഴി തിരുവുകളെ പറ്റി
പറഞ്ഞു തീര്‍ത്ത
മഴയായിരുന്നു
ഒരിറ്റു കണ്ണ് നീര്‍ പോലും
പൊഴിക്കാതെ പറഞ്ഞു
തീര്‍ക്കേണ്ടി വന്നു...

ആര്‍ത്തലച്ചു പെയ്തൊരു
പേമാരി പോലെ...

ശബ്ദമില്ലാതിരുന്ന കാലത്ത്
തനിക്കു വേണ്ടി
മണിക്കൂറുകള്‍ കാതോര്ത്തവന്‍
തനിക്കു വേണ്ടി മാത്രം
പാട്ടുകള്‍ പാടിയവന്‍
ജഗ്ജീതിനെ തനിക്കു
വേണ്ടി പഠിച്ചവന്‍
രാവേറെ തന്നെ നോക്കിയിരുന്നവന്‍

ഒട്ടും എളുപ്പമായിരുന്നില്ല
യാത്ര പറച്ചില്‍
പക്ഷെ അവന്റെ സ്നേഹത്തിനു
ഉയരങ്ങള്‍ ഇനിയും
ബാകിയുന്ടെന്ന തോന്നല്‍
ഞാനിനിയും ഒറ്റയ്ക്കല്ലെന്ന
തിരിച്ചറിവ്
അതിലേതുമാകാം
ആ തീരുമാനത്തിന് പിന്നില്‍

ഇത്രയൊക്കെ ഞാന്‍
പിടിച്ചു നിന്നിട്ടും
എന്റെ തോളില്‍ തല ചായ്ച്ചു
നീ പോട്ടിക്കരഞ്ഞതോര്‍ത്താല്‍ ....
ഞാന്‍ ഇപ്പോഴും ഞാനല്ലാതെയാകുന്നു.
ഒന്നിനുമാകില്ല എന്നറിയാമെങ്കിലും.

- ദീപു മാധവന്‍. 12-03-2013

Sunday, March 10, 2013

പെന്‍സില്‍












പേനത്തുമ്പില്‍
ഒന്നുമില്ലായ്മയുടെ ദിനം
ഒന്നുമില്ലായ്മയിലും
ഒരായിരം വാക്കുകള്‍
മനസ്സിനെ മനനം ചെയ്യുന്നു.....

കടഞ്ഞെടുക്കുന്ന
ഓരോ വാക്കിനും
ഓരോ പേരുണ്ട്
ഓരോ കഥയുണ്ട്
 ഒരിക്കലെങ്കിലും കടന്നു പോയ
ഒരു വഴിയുടെ എന്നോ
പരിചിതമായിരുന്ന ഓര്മകലുണ്ട്

പക്ഷെ
മുഴുവന്‍ ഇരുട്ടാണ്‌ പലയിടത്തും
കഴിഞ്ഞു പോയതും
വരാനിരിക്കുന്നതുമായ
ഓര്‍മകളുടെ കുറ്റാ കൂരിരുട്ട്

ഇരുട്ടിനെ കീറി മുറിക്കണം
ഇഴ കീറി ഓര്‍മകളുടെ
പായ നെയ്തെടുക്കണം ‍

പണ്ടെങ്ങോ ആരും കാണാതെ
വഴി വക്കില്‍ ഒളിപ്പിച്ചു വച്ച
കല്ല്‌ പെന്സിലാണ്
മനസ്സില്‍ ഓടി വരുന്നത്
കാലമെത്ര കഴിഞ്ഞിട്ടും
ഇന്നും മറക്കാത്ത
വര വീണ സ്ലേറ്റും
കല്ല്‌ പെന്‍സിലും...

ദീപു മാധവന്‍ - 10-03-2013

Tuesday, March 5, 2013

വാച്ച് ( Watch )


 









 അല്ലെങ്കിലും ഈ വാച്ച്
ഇടയ്ക്കിടെ കാണുന്നതല്ലേ
അത് കാണുമ്പോള്‍ എന്തിനാണ്
ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

കയ്യില്‍ വാച്ചുന്ടെങ്കിലും
എന്റെ കൈ പിടിച്ച്
സമയം നോക്കിയിരുന്നത്
ഓര്മ വരുന്നേ ഇല്ല
പിന്നെ എന്തിനാണ്
ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

അയ്യോ സമയം ഇത്രയായോ
എന്ന് പറഞ്ഞു മണിക്കൂറുകള്‍
നമ്മെ സഹിച്ച ബെഞ്ചിനെ
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ
അവസാനത്തെ ട്രെയിന്‍ പിടിക്കാന്‍
നീ ഓടിയിരുന്നത് എനിക്കോര്‍മ
വരുന്നേ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നീ വരാമെന്ന് പറഞ്ഞ ദിവസം
ഒരായിരം പ്രാവശ്യം
ഞാനീ വാച്ച് നോക്കിയിരുന്നത്
എനിക്കോര്‍മ വരുന്നേ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നിന്റെ ഒരു ഫോണ്‍ കോളില്‍ നിന്നും
മറ്റൊന്നിലേക്കുള്ള ദൂരം
എത്ര എന്ന് സെക്കന്ഡ് സഹിതം
കാണിച്ചു തന്നിരുന്നതോന്നും
എനിക്കൊര്മയെ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നീയില്ലാതെ ഇരിക്കുമ്പോള്‍
ഞാനീ വാച്ച് നോക്കി
കടന്നു പോയ ദിവസങ്ങളും , വര്‍ഷങ്ങളും
ഒന്നും എനിക്കൊര്മയെ ഇല്ല
പിന്നെ എന്തിനാണ് പെണ്ണെ
ഈ വാച്ച്ലൂടെ വന്നെന്നെ
നേരമില്ലാ നേരത്ത് ചുമ്മാ കെട്ടിയിടുന്നത് ?

- ദീപു മാധവന്‍ 06-02-2013